Friday, October 14, 2011

നുമ്മ അഥവാ അമ്മാവന്‍

                       അമ്മാവന്‍ എന്നു കേള്‍ക്കുമ്പോള്‍ മുണ്ടും ഷര്‍ട്ടും ധരിച്ച്‌ , കഴുതിനു ചുറ്റും തോര്‍ത്തും ഇട്ടുകൊണ്ട് , കാലന്‍ കുടയും പിടിച്ച് വല്ലപ്പോഴും വീട്ടിലേക്ക് , ശാസീക്കാന്‍ വേണ്ടി മാത്ര0 വരുന്ന [ഒരു ശങ്കരാടി രൂപം] ഒരു കീഴവനെയാണ് നമുക്ക്‌ ഓര്‍മ വരിക... പക്ഷേ, നമ്മുടെ ഈ അമ്മാവന്‍; സോറി, നുമ്മടെ ഈ അമ്മാവന്‍ - അങ്ങനെയൊറാളെ അല്ല. അടിപൊളി T-ഷര്‍ട്ടും 3/4th ഉം ധരിച്ച്‌ സ്റ്റൈല്‍ ആയി നടക്കുന്ന അമ്മാവന് ആ പേരു വന്നത്‌ എങ്ങനെയാണെന്ന് എനിക്കറിയില്ല. CopZ - ലെ ഔദ്യോഗിക videographer cum video editor , സര്‍വോപരി , ലാലേട്ടന്റെ മൂത്ത മകന്‍ എന്നും അറിയപേറ്ടിരുന്ന നുമ്മടെ നിഷ്കളങ്ങകനായ അമ്മാവന്‍.

                      ഈ അമ്മാവന്‍, B-tech പടിക്കാനായി, കാടും മലയും കയറി ഇടുക്കിയുടെ വിരിമാറില്‍ വന്നു ചേര്‍ന്ന കാലം. മരം കോച്ചുന്ന തണുപ്പിലും , പാതിരാത്രി ആയാല്‍ തട്ടുകടയില്‍ പോയി 10 പൊറോട്ടയും ചിക്കന്‍ ഫ്രൈയും കഴിച്ച്‌ പോത്ത്‌ പോലെ കിടന്നുറങ്ങുന്ന അമ്മാവന്‍, രാവിലെ 12 മണി കഴിയാതെ (sorry ഉച്ചക്ക്‌ 12 മണി.) കണ്ണ് തുറക്കറുണ്ടായിരുന്നില.
എണീറ്റു വന്നാലോ? വായില്‍ ബ്രഷും വെച്ച്‌ computer ഉം on ആക്കി അതിന്റെ മുന്‍പില്‍ ഇരുന്നും ഉറങ്ങും ഒരു മണിക്കൂര്‍.
                       അങ്ങനെയിരിക്കെ, എന്തോ അത്യാവശ്യത്തിനു ( ഏതോ catering ഒത്തു വന്നപ്പോള്‍) രാവിലെ എനീക്കെണ്ടി വന്നു നുമ്മടെ അമ്മാവന്. അന്നാണ് നുമ്മ ആദ്യമായി 7 മണി കാണുന്നത്‌. അന്ന് പക്ഷേ ബാക്കി എല്ലാരും ഉണര്‍ന്നത്‌ അമ്മാവന്റെ ഒച്ചപ്പാട്‌ കേട്ട് കൊണ്ടാണ്..      "ബെളിചെന്ണ ഐസായേ " എന്നു കൂവിക്കൊണ്ട് അമ്മാവന്‍ എല്ലാ റൂമിലും കേറി ഓടുകയാണ്... കാസര്‍കോട്‌ കാശുമാവിന്‍ തോട്ടങ്ളുടെയും കല്ലുവേട്റാംകുഴിയുടേയും ചൂടില്‍ നിന്നും, ഇടുക്കിയിലെ കൊടും തണുപ്പിലേക്ക് കുടിയേറിയ അമ്മാവന്‍ , ആദ്യമായാണ്‌ വെളിച്ചെണ്ണ കട്ട പിടിക്കുന്നത്‌ കാണുന്നത്‌. ( ഉച്ചക്ക്‌ ഉറക്കം തെളിയുന്നവന്‍ അല്ലേലും എങ്ങനെ കാണാനാ എണ്ണ കട്ട പിടിക്കുന്നത്‌?).  ഇതൊരു അല്‍ഭുത സംഭവം ആക്കിയ അമ്മാവനെ എല്ലാരും പുച്ചിച്ചു തള്ളി.
                         പക്ഷേ നമ്മുടെ പാവം അമ്മാവന്‍ ഈ സംഭവം വളരെ കാര്യമായി തന്നെ എടുക്കാന്‍ തീരുമാനിച്ചു. ഇടുക്കിയിലെ അല്‍ഭുത കാഴ്ചകള്‍ , അമ്മയേയും വീട്ടുകാരേം നാട്ടുകാരേം , ഒക്കെ കാണിക്കണം എന്നു അമ്മാവന്‍ തീരുമാനിച്ചു കഴിഞ്ഞിരുന്നു.  അമ്മാവന്‍ , ആ കട്ട പിടിച്ച എണ്ണ , കുപ്പിയോടെ എടുത്ത്‌, ഒരു പ്ലാസ്ടിക് കൂട്ടില്‍ പൊതിഞ്ഞ്‌ , ഭദ്രമായി തന്റെ പെട്ടിക്കുള്ളില്‍ വെച്ചു. "അടുത്ത ആഴ്ച വീട്ടില്‍ പോകുമ്പോ , എല്ലാരേം കാണിക്കാന്‍ ഉള്ളതാ.." പെട്ടി പൂടവേ , നിഷ്കളങ്കമായ ചിരിയോടെ അമ്മാവന്‍ പറഞ്ഞു.....

Tuesday, October 4, 2011

മെറ്റലര്‍ജി

                  ഒരുപാട് ഒന്നുമില്ലെങ്കിലും , മനസ്സില്‍ അല്പമൊക്കെ പ്രതീക്ഷകളോടെയാണ്, ബാംഗ്ലൂറിലേക്ക് വണ്ടി കേറിയത്‌. നിറയെ north indian girls മാത്രം ഇരിക്കുന്ന ഓഫീസും , അതിന്റെ ഒത്ത നടുക്കായി ഒരു സീറ്റും അത്ര വലിയ ആഗ്രഹം ഒന്നും അല്ലല്ലോ... പക്ഷേ എന്റെ എല്ലാ പ്രതീക്ഷകളും തകര്‍ന്ന് അടിയാന്‌ ഒരുപാടൊന്നും കാത്തിരിക്കേണ്ടി വന്നില്ല. സഹാറ മരുഭൂമിയേക്കാള്‍ വരണ്ടുണങ്ങിയ , ഒരു പാദസരത്തിന്റെ ശബ്ദം കേള്‍ക്കാന്‍ കൊത്ിയ്ക്കുന്ന, പുതിയൊരു ലോകത്തേക്ക്‌ ഞാന്‍ കാലെടുത്തു വെച്ചു.
                ചുറ്റും കീബോര്ഡ് കരയുന്ന ശബ്ദം മാത്രം. ഇടക്കിടക്ക്‌ സീറ്റില്‍ നിന്ന് പൊന്തി നോക്കുമ്പോള്‍ കാണുന്നാവന്മാരെല്ലാം, "വരത്തന്‍ ആണല്ലേ" എന്ന രീതിയിലുള്ള പുച്ഛം നിറഞ്ഞ ഭാവം മുഖത്ത്‌ സ്ഥിരമായി ഫിറ്റ് ചെയ്ത്‌ വെച്ചിരിക്കുകയാണെന്ന് തോന്നിപ്പോയി.

                എങ്കില്‍ ഒരു കൈ നോക്കിക്കലഞ്ഞേക്കാം എന്നു ഞാനും കരുതി. തട്ടിയും മുട്ടിയും , P.M നേ കാണുമ്പോള്‍ താണു വനങ്ങിയും , മറ്റുള്ളവരുടെ മുന്‍പില്‍ പുലീരൂപം അണിഞ്ഞുo , ഞാന്‍ ഒരുവിധം ആദ്യ ദിനം തള്ളിനീക്കി.
                 അതിനിടെ സായിപ്പിനേയും അവന്മാരുടെ സംസ്കാരത്തെയും പ്രാകാന്‍ എന്നെ നിര്‍ബന്ധിതനാകീയ , ഒരു ചെറിയ സംഭവം ഉണ്ടായി.
                 തൊട്ടടുത്ത ക്യൂബികല് -ലെ അണ്ണാച്ചി- [അങ്ങേര് വന്നിട്ടും കുറച്ച്‌ ദിവസങ്ങളെ ആയിട്ടുള്ളൂ] - P.M- നേ ഒടുക്കത്തെ പതപ്പിക്കല്‍ ആണ്. ചായ കുടിക്കാനും, വെള്ളം കുടിക്കാനും ഒക്കെ ,എന്തിന്, മുള്ളാന്‍ പോകുമ്പോള്‍ വരെ അണ്ണാച്ചി P.M നു കൂട്ടായിട്ടുണ്ട്‌. ഉച്ച സമയം ആയപ്പോഴേക്കും, അണ്ണാച്ചി P.M നെയും കൂട്ടി ലംച് കഴിക്കാന്‍ ഇറങ്ങി. ഒറ്റക്ക് അനാഥ പ്രേതം പോലെ ഇരിക്കുന്ന എന്നെ കണ്ട് ദയ തോന്നിയിട്ടാവണ്ണം, P.M , എന്നെയും വിളിച്ചു കഴിക്കാന്‍. ആദ്യത്തെ ദിവസമല്ലേ, വീനീത വിധേയനായി ഞാനും അവരുടെ കൂടെ കൂടി.
                മുന്‍പില്‍ P.M, പിന്നെ അണ്ണാച്ചി, പിന്നെ ഞാന്‍.. ആ ജാഥ കാന്റ്‌ീേന്‍ വരെയെത്തി. വഴി നീളെ P.M എന്തൊക്കെയോ പറഞ്ഞ്‌ ചിരിക്കുന്നുണ്ടായിരുന്നു. അങ്ങേരുടെ ശബ്ദം വളരെ ലോലവും മൃദൂലവും ആയത്‌ കൊണ്ടാകണം , അങ്ങേര് പറയുന്നത്‌ ഒന്നും എനിക്ക് മനസിലാകുന്നുണ്ടായിരുണ്നിില്ല. എങ്കിലും P.M അല്ലേ, ഞാനും ചിരിച്ചു കൊടുത്തു. അങ്ങനെ , ഭക്ഷണം എടുത്ത്‌ ഞങ്ങ മൂന്നുപേരും ഒരിടത്ത്‌ വന്നിരുന്നു.

               രാവിലെ ഒന്നും കഴിക്കാത്തത്‌ കൊണ്ട്, നല്ല വിശപ്പ്‌. ഞാന്‍ ആക്രാന്തത്തോടെ കഴിക്കാന്‍ തുടങ്ങി. പക്ഷേ അപ്പോഴാണ് എനിക്ക് ഒരു പന്തികേട് തോന്നിയത്‌. അവര്‍ രണ്ടു പേരും എന്നെ ഒരു അന്യഗ്രഹ ജീവിയെ പോലെ നോക്കുന്നു. എന്താ കാര്യം? ഞാന്‍ കൈ കൊണ്ട് വാരി തിന്നുന്നത് അവര്‍ക്ക് പിടിച്ചില്ല. അവര്‍ രണ്ടുപേരും സ്പൂന് കൊണ്ട് പതുക്കെ തോണ്ടി കഴിക്കുന്നു. പായസം വരെ കൈ കൊണ്ട് നക്കി കുടിച്ചിരുന്ന ഞാനുണ്ടോ സ്പൂന് എടുക്കുന്നു.. ഇനിയിപ്പോ പോയി സ്പൂന് എടുക്കുന്നതും മോശം. എന്തു ചെയ്യും?
                ഞാന്‍ പതുക്കെ ചപ്പാത്തി കഴിക്കാന്‍ തുടങ്ങി. അതാകുമ്പോ, സ്പൂന് വേണ്ടല്ലോ... കുറേ നേരം ഒരു ചപ്പാതിയിന്‍ മേല്‍ ഞാന്‍ തീര്‍ത്തു. ചപ്പാത്തി തീര്‍ന്നപ്പോള്‍ വീണ്ടും കുടുങ്ങി. ഈ സ്പൂന് കണ്ടു പിടിച്ചവനേയും അത്‌ ഇന്ത്യക്കാരുടെ മേല്‍ അടിച്ചേല്‍പ്പിച്ച സായിപ്പിനേയും മനസ്സില്‍ പ്രാകിക്കൊണ്ട് ഒരു പിടി ചോറ് വാരി ഞാന്‍ വായില്‍ വെച്ചു. ഞാന്‍ ചെയ്യുന്നതാ ശരി, കാരണം, എന്റെ കൈ എന്റെ വായില്‍ മാത്രേ പോകൂ, ഈ സ്പൂണോ? അയ്യേ.,... ഞാന്‍ മനസ്സില്‍ ന്യായീകരിച്ചു.

                പക്ഷേ നമ്മുടെ അണ്ണാച്ചി നാണം കെടുത്തിയിട്ടേ അടങ്ങൂ എന്നുറപ്പിച്ചാണെന്ന് തോന്നുന്നു, എന്നെ തന്നെ തുറിച്ച് നോക്കാന്‍ തുടങ്ങി. അങ്ങേരുടെ നോട്ടത്തിന്റെ അര്‍ഥം എനിക്ക്‌ നന്നായിട്ടറിയാവുന്നത്‌ കൊണ്ട്, ഞാന്‍ എന്റെ ഭാഗം വ്യക്തമാക്കി. ഒരു ദയനീയാ ഭാവത്തോടെ ഞാന്‍ പറഞ്ഞു, "Sorry, I have metallurgy".
               ഞാന്‍ ഉദ്ദേശിച്ചത്‌ , എനിക്ക് സ്ടീല് സ്പൂന്, അലര്‍ജി ആണെന്നും, അതുകൊണ്ടാണ് കൈ കൊണ്ട് കഴിക്കുന്നത്‌ എന്നുമായിരുന്നു. പഷ്കേ പറഞ്ഞു വന്നപ്പോ ആകെ ഗുലുമാല്‍ ആയി. ഹാ എന്റെ ടൈമ്. പാവം, സ്ടീല് പാത്രത്തില്‍ ഫുഡ് കഴിക്കുന്ന എനിക്ക് സ്ടീല് സ്പൂന് മാത്രം അങ്ങനെ അലര്‍ജി ഉണ്ടാക്കും, എന്നു അണ്ണാച്ചി അന്ന് മുഴുവന്‍ ഗൂഗ്‌ള്‍ ചെയ്ത്‌ കാണും...

ഇതും കൂടി:-  ഞാന്‍ കഷ്ടപ്പെട്ട്‌ ചപ്പാത്തി തിന്നു വിഷമിക്കുമ്പോഴും, P.M വളരെ ആകാംക്ഷയോടെ ടി വി കാണുന്നുണ്ടായിരുന്നു. ഞാനാണെങ്കില്‍, ടി വി- ക്ക്‌ പുറം തിരിഞ്ഞ് ഇരുന്നതു കൊണ്ട്, എന്താണു പ്രോഗ്രാം എന്നു കാണാനും പറ്റുന്നില്ല. എപ്പോഴും ചിരിക്കുന്ന P.M , ടി വി കണ്ടു കൊണ്ടും ചിരിക്കാന്‍ തുടങ്ങി. As usual, ഞാനും, കൂടെ ചിരിക്കാന്‍ തുടങ്ങി. കുറേ തവണ ആയപ്പോള്‍ ഞാന്‍ പതുക്കെ പുറം തിരിഞ്ഞ് ടി വിയിലേക്ക് നോക്കി. ദൈവമേ.. ടി വിയില്‍ കണ്ടത്‌, ഒരു ട്രെയിന്‍ അപകടം റിപ്പോര്‍റ്റ് ചെയ്യുന്ന ന്യൂസ് പ്രോഗ്രാം ആയിരുന്നു. ഇത്‌ കണ്ടാണോ ഇങ്ങേര് ചിരിക്കുന്നത്. ക്രൂരന്‍ തന്നെ. ഞാന്‍ ഓര്‍ത്പോയി.
                       കുറച്ച്‌ നേരം ഞാന്‍ അങ്ങേരെ തന്നെ സൂക്ഷിച്ച് നോക്കി. അപ്പോഴാണ് ആ ഞെട്ടിക്കുന്ന സത്യം എനിക്ക് മനസിലായത്. . അങ്ങേര് ക്രൂരന്‍ അല്ല. അങ്ങേര് ചിരിച്ചതും അല്ല.സംസാരിക്കുമ്പോഴെല്ലാം അങ്ങേരുടെ മുഖം ചിരിക്കുന്നത് പോലെ ആകുന്നുണ്ട്.
                       ഈസ്വരാ .... രാവിലെ മുതല്‍ ഇങ്ങേര് എന്തൊക്കെയാനോ പറഞ്ഞത്? എല്ലാത്തിനും മറുപദിയായി ഞാന്‍ കൊടുത്തത്‌ എന്റെ വെള്‌ക്കനെയുള്ല ചിരി മാത്രം ...........
---------------------------------------------------------------------------------------------------------------------------

Friday, February 12, 2010

കുമ്പസാരം

ചെയ്തു പോയ തെറ്റുകള്‍ക്ക് മാപ്പ്......

നാറാണത്തു ഭ്രാന്താ, കല്ലുകള്‍ മലമുകളിലേക്ക് ഉരുട്ടി കയറ്റിയപ്പോള്‍ നീ ചിന്തിച്ചതെന്തെന്ന് എനിക്കിന്നുമനസ്സിലായി...

സ്നേഹിക്കുന്നവരെ നഷ്ടമാവാതിരിക്കാന്‍ ജീവന്‍ കളയുന്നതും സ്വാര്‍ത്ഥതയോ?
ഇഷ്ടപ്പെടുന്നവര്‍ സങ്കടപ്പെടാതിരിക്കാന്‍ ആഗ്രഹിക്കുന്നതും സ്വാര്‍ത്ഥതയോ?

എങ്കില്‍ ഞാന്‍ സ്വാര്‍ത്ഥന്‍ എന്നറിയപ്പെടാന്‍ ആഗ്രഹിക്കുന്നു.

പുക
ഇരുട്ട്
നിഴല്‍
കാര്‍മേഘം
.
.

ഈ അന്ധകാരത്തെ മായിക്കാന്‍ , വെളിച്ചമേ കടന്ന് വരൂ.....